Wednesday, January 18, 2012

നഖക്ഷതങ്ങള്‍

ഏപ്രിലിലെ ചൂടും
ജൂണിലെ മഴയും
ഡിസംബറിലെ തണുപ്പും
ഒരു പുതപ്പിനടിയില്‍
ഒരു പോലെയെന്ന്
പറയുന്ന;
സിന്ധൂരത്തിന്റെ
ചുവപ്പ്
എന്റെ നെറുകില്‍
കുളിരായ് പടര്‍ത്തുന്ന;
ചുണ്ടില്‍ പടര്‍ന്ന
കണ്മഷി
വിരല്‍ കൊണ്ട്
മായ്ക്കുന്ന;
പരിഭവത്തിന്റെ താളം
നഖക്ഷതങ്ങളായ്
പകരുന്ന;
പ്രാണന്‍ ആണെന്ന്
കണ്ണിലൂടെ വിടര്‍ത്തുന്ന;
പ്രണയവും തേടി
ആകാശത്തിന്റെ
നീലിമയെ
കീറിമുറിച്ചു ഞാന്‍...

No comments:

Post a Comment

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...