Sunday, October 27, 2013

മേല്‍മുണ്ട്‌



ശരീരത്തിന്റെ മേല്‍മുണ്ട്‌ ഉരിഞ്ഞ്
ആത്മാവിനെ സ്വതന്ത്രമാക്കുന്ന
നാളിന്
വേണ്ടിയുള്ള കാത്തിരിപ്പ്‌. 
വരിഞ്ഞു മുറുക്കുന്ന 
സ്വപ്നങ്ങളുടെ 
ചോരപ്പാടുകളില്‍ നിന്നും ,
പഴകിയ ചിന്തകളുടെ 
ഈര്‍പ്പത്തില്‍ നിന്നും 
വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് 
നഗ്നമായ ആത്മാവിനെയും 
വഹിച്ച്,
മേഘതീര്‍ഥങ്ങള്‍ തേടി...
ഇവിടെ മുറിപ്പാടുകളും 
നഘക്ഷതങ്ങളും മായുന്നു. 

 

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...