Friday, January 6, 2012

-പ്രണയവീട്ടില്‍ നിന്നും -

യാത്രയാക്കാന്‍
അവള്‍ തിടുക്കം 
കൂട്ടിയപ്പോഴാണ്,
വെറുമൊരു 
വിരുന്നുകാരനായിരുന്നു

ഞാന്‍ എന്നറിഞ്ഞത്.
പ്രണയമേ..
നീ
പാര്‍ക്കുന്നിടതെക്കുള്ളതെക്കാള്‍
മൂര്‍ച്ച കൂടിയ,
വെളുത്തു കൂര്‍ത്ത
കുപ്പിച്ചില്ലുകള്‍ മുളച്ചത്
പാര്‍ക്കുന്നിടത്ത് നിന്നും
പുറത്തേക്കുള്ള
വഴിയിലായിരുന്നു.
കയ്യിലുണ്ടായിരുന്നത്
ചെമന്ന പൂവായിരുന്നില്ല;
ചോര പൊടിഞ്ഞ
ഹൃദയത്തിന്റെ
അവശേഷിക്കുന്ന
ചെമന്ന ഭാഗമായിരുന്നു.

   

No comments:

Post a Comment

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...