പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജനിച്ച് മൂന്നാം മാസം പ്രവാസിയായ ഉപ്പയുടേയുമൊക്കെ കഥകളിലും പൊട്ടിക്കുന്ന പെട്ടികളിലും എന്നും ആ നാടിന്റെ വിസ്മയവും ഒറ്റപ്പെടലുമൊക്കെയുണ്ടായിരുന്നു....
അതു കൊണ്ടൊക്കെയാവണം മുൻപ് "പത്തേമാരി" കണ്ടപ്പോൾ കണ്ണുനിറഞ്ഞതും മുഴുമിപ്പിക്കാനാവാതെ തീയറ്റർ വിട്ടതും. നമ്മുടെ ജീവിതവും അനുഭവങ്ങളും ചിന്തകളുമൊക്കെയായി അടുത്തു നിൽക്കുന്ന കാഴ്ചകൾ സ്ക്രീനിൽ തെളിയുമ്പോഴാണ് ഒരു സിനിമ നമുക്കു പ്രിയപ്പെട്ടതാകുന്നത്.
ഇന്ന്, അങ്ങനെയൊരു സിനിമ കൂടി കണ്ടു.
"ജേക്കബിന്റെ സ്വർഗരാജ്യം". അറിയാതെ കണ്ണുനിറഞ്ഞു. എല്ലാവരെയും മനസ്സു നിറയെ ഓർത്തു...
സിനിമ പറഞ്ഞ ബിസിനസ് തകർച്ചയുടെയോ തിരിച്ചുപിടിക്കലിന്റെയോ കഥയല്ല. മറിച്ച്, അച്ഛനും അമ്മയും ചേട്ടനും അനിയനും അനിയത്തിയും കുഞ്ഞനിയനുമൊക്കെ ചേർന്ന് പകരുന്ന ഒരുമയുടെ, സ്നേഹത്തിന്റെ, വല്ലാത്തൊരു അടുപ്പത്തിന്റെ ആ ഒരു ഇമോഷനുണ്ടല്ലോ...അതാണ് മനസ്സും കണ്ണും നിറക്കുന്നത്. എല്ലാമുണ്ടാവുമ്പോഴും ഒന്നുമില്ലാതാവുമ്പോഴും ഒരേപോലെ സ്നേഹിക്കുന്ന, പരസ്പരം താങ്ങാവുന്ന ജേക്കബിന്റെയും കുടുംബത്തിന്റെയും കഥ, നമ്മളൊക്കെ പതിയെ മറന്നു തുടങ്ങുന്ന വേരുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.
തളരുന്നുവെന്നു തോന്നുമ്പോൾ ജേക്കബ് മൂത്ത മകന്റെ വിരലറ്റത്തു കാണുന്ന താങ്ങ്... ഒറ്റപ്പെട്ടുവെന്ന് തോന്നിത്തുടങ്ങുമ്പോൾ ആ അമ്മ മകനു കൊടുക്കുന്ന ധൈര്യം... കൂടെയുണ്ടെന്നു പറയുന്ന അനിയന്റെ സാമീപ്യം... "എനിക്ക് നീയുണ്ടല്ലോ" എന്ന കുഞ്ഞനിയന്റെ പ്രതീക്ഷ... അങ്ങനെയങ്ങനെ ഓരോ യാത്രക്കു ശേഷവും സ്വന്തം കുടുംബത്തിലേക്കു മടങ്ങിയെത്താനാഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും അവനവനെ അടയാളപ്പെടുത്താനാവുന്ന സിനിമ. ദുബായിയും ബിസിനസ് സാമ്രാജ്യവുമൊന്നുമല്ല, കുടുംബ ബന്ധങ്ങളെക്കുറിച്ചും ജീവിതത്തിലെ പ്രയാസങ്ങളെ ഒരുമിച്ചു നേരിടുന്നതിനെക്കുറിച്ചുമാണ് ജേക്കബിന്റെയും കുടുംബത്തിന്റെയും കഥയിലൂടെ വിനീത് പറയുന്നത്. ഒരു യഥാർത്ഥ ജീവിതകഥ പകർത്തിയതു കൊണ്ടാവണം ഇത്രമേൽ അടുപ്പം തൊട്ടറിയാനാവുന്നത്...
ജേക്കബായി രഞ്ജി പണിക്കരും മകനായി നിവിൻ പോളിയും ജീവിക്കുമ്പോൾ, അമ്മയുടെ കണ്ണുനിറയാതെ നോക്കണമെന്നു പറഞ്ഞു കൈപിടിക്കുമ്പോൾ...കണ്ണു നിറയുന്നു. അമ്മയും ശ്രീനാഥ് ഭാസിയുടെ അനിയൻ കഥാപാത്രവും സായികുമാറിന്റെ ഫിലിപ്പും ടിജി രവിയുടെ ഉണ്ണിയേട്ടനും കുഞ്ഞനിയനും അനിയത്തിയും...ഓരോ കഥാപാത്രവും കാണുന്നവന്റെ അനുഭവങ്ങളാവുന്നുണ്ട്.
ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാതെ മനുഷ്യബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് പ്രവാസികൾ. ഒരുപക്ഷേ നാട്ടിലുള്ളതിനെക്കാളേറെ...
കേട്ട കഥകളിലൊക്കെ റും പങ്കിട്ടവരും ഒരു പാത്രത്തിൽ നിന്നു കഴിച്ചവരും നാട്ടിൽ പോകുമ്പോൾ പെട്ടി കെട്ടാനൊപ്പം കൂടിയവരുമൊക്കെ മനുഷ്യരായിരുന്നു. എല്ലാത്തിനുമപ്പുറം ബന്ധങ്ങൾക്ക് വില കൽപ്പിച്ച, കാണുമ്പോൾ ചുറ്റുമുള്ളതു മറന്ന് കെട്ടിപ്പിടിക്കുന്നവർ. അതുകൊണ്ടു തന്നെയാവണം, പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു കുടുംബകഥ പറയുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നതും...
ബന്ധങ്ങളുടെ ചരടുകൾ പൊട്ടിച്ച്, എത്തുന്നിടത്തു കൂടു കൂട്ടുന്ന ഒരു സഞ്ചാരിയാവാനല്ല; ഓരോ യാത്രക്കു ശേഷവും സ്വന്തം വേരുകളിലേക്കു മടങ്ങുന്ന, കുടുംബത്തിന്റെ മരുപ്പച്ചയിലൊളിക്കുന്ന ഒരു സാധാരണ മനുഷ്യനാവാനാണു എന്നും മോഹം.
"നിറച്ചാർത്താർന്ന, ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാത്ത" ആകാശമല്ല - അടുക്കളയിലെ തിണ്ണയിൽ, കൊലായിയിലെ കസേരയിൽ, ടിവിക്കു മുൻപിലെ സോഫയിൽ, ഡൈനിങ് ടേബിളിലെ തമാശകളിൽ, ചെറിയ പിണക്കങ്ങളിൽ, പരിമിതികളിൽ...അവിടെയാണ് എന്റെ സ്വർഗ്ഗം.
നന്ദി വിനീത്, നിവിൻ പോളി, രഞ്ജി പണിക്കർ - ഈ ഓർമപ്പെടുത്തലിന്.
അതു കൊണ്ടൊക്കെയാവണം മുൻപ് "പത്തേമാരി" കണ്ടപ്പോൾ കണ്ണുനിറഞ്ഞതും മുഴുമിപ്പിക്കാനാവാതെ തീയറ്റർ വിട്ടതും. നമ്മുടെ ജീവിതവും അനുഭവങ്ങളും ചിന്തകളുമൊക്കെയായി അടുത്തു നിൽക്കുന്ന കാഴ്ചകൾ സ്ക്രീനിൽ തെളിയുമ്പോഴാണ് ഒരു സിനിമ നമുക്കു പ്രിയപ്പെട്ടതാകുന്നത്.
ഇന്ന്, അങ്ങനെയൊരു സിനിമ കൂടി കണ്ടു.
"ജേക്കബിന്റെ സ്വർഗരാജ്യം". അറിയാതെ കണ്ണുനിറഞ്ഞു. എല്ലാവരെയും മനസ്സു നിറയെ ഓർത്തു...
സിനിമ പറഞ്ഞ ബിസിനസ് തകർച്ചയുടെയോ തിരിച്ചുപിടിക്കലിന്റെയോ കഥയല്ല. മറിച്ച്, അച്ഛനും അമ്മയും ചേട്ടനും അനിയനും അനിയത്തിയും കുഞ്ഞനിയനുമൊക്കെ ചേർന്ന് പകരുന്ന ഒരുമയുടെ, സ്നേഹത്തിന്റെ, വല്ലാത്തൊരു അടുപ്പത്തിന്റെ ആ ഒരു ഇമോഷനുണ്ടല്ലോ...അതാണ് മനസ്സും കണ്ണും നിറക്കുന്നത്. എല്ലാമുണ്ടാവുമ്പോഴും ഒന്നുമില്ലാതാവുമ്പോഴും ഒരേപോലെ സ്നേഹിക്കുന്ന, പരസ്പരം താങ്ങാവുന്ന ജേക്കബിന്റെയും കുടുംബത്തിന്റെയും കഥ, നമ്മളൊക്കെ പതിയെ മറന്നു തുടങ്ങുന്ന വേരുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.
തളരുന്നുവെന്നു തോന്നുമ്പോൾ ജേക്കബ് മൂത്ത മകന്റെ വിരലറ്റത്തു കാണുന്ന താങ്ങ്... ഒറ്റപ്പെട്ടുവെന്ന് തോന്നിത്തുടങ്ങുമ്പോൾ ആ അമ്മ മകനു കൊടുക്കുന്ന ധൈര്യം... കൂടെയുണ്ടെന്നു പറയുന്ന അനിയന്റെ സാമീപ്യം... "എനിക്ക് നീയുണ്ടല്ലോ" എന്ന കുഞ്ഞനിയന്റെ പ്രതീക്ഷ... അങ്ങനെയങ്ങനെ ഓരോ യാത്രക്കു ശേഷവും സ്വന്തം കുടുംബത്തിലേക്കു മടങ്ങിയെത്താനാഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും അവനവനെ അടയാളപ്പെടുത്താനാവുന്ന സിനിമ. ദുബായിയും ബിസിനസ് സാമ്രാജ്യവുമൊന്നുമല്ല, കുടുംബ ബന്ധങ്ങളെക്കുറിച്ചും ജീവിതത്തിലെ പ്രയാസങ്ങളെ ഒരുമിച്ചു നേരിടുന്നതിനെക്കുറിച്ചുമാണ് ജേക്കബിന്റെയും കുടുംബത്തിന്റെയും കഥയിലൂടെ വിനീത് പറയുന്നത്. ഒരു യഥാർത്ഥ ജീവിതകഥ പകർത്തിയതു കൊണ്ടാവണം ഇത്രമേൽ അടുപ്പം തൊട്ടറിയാനാവുന്നത്...
ജേക്കബായി രഞ്ജി പണിക്കരും മകനായി നിവിൻ പോളിയും ജീവിക്കുമ്പോൾ, അമ്മയുടെ കണ്ണുനിറയാതെ നോക്കണമെന്നു പറഞ്ഞു കൈപിടിക്കുമ്പോൾ...കണ്ണു നിറയുന്നു. അമ്മയും ശ്രീനാഥ് ഭാസിയുടെ അനിയൻ കഥാപാത്രവും സായികുമാറിന്റെ ഫിലിപ്പും ടിജി രവിയുടെ ഉണ്ണിയേട്ടനും കുഞ്ഞനിയനും അനിയത്തിയും...ഓരോ കഥാപാത്രവും കാണുന്നവന്റെ അനുഭവങ്ങളാവുന്നുണ്ട്.
ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാതെ മനുഷ്യബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് പ്രവാസികൾ. ഒരുപക്ഷേ നാട്ടിലുള്ളതിനെക്കാളേറെ...
കേട്ട കഥകളിലൊക്കെ റും പങ്കിട്ടവരും ഒരു പാത്രത്തിൽ നിന്നു കഴിച്ചവരും നാട്ടിൽ പോകുമ്പോൾ പെട്ടി കെട്ടാനൊപ്പം കൂടിയവരുമൊക്കെ മനുഷ്യരായിരുന്നു. എല്ലാത്തിനുമപ്പുറം ബന്ധങ്ങൾക്ക് വില കൽപ്പിച്ച, കാണുമ്പോൾ ചുറ്റുമുള്ളതു മറന്ന് കെട്ടിപ്പിടിക്കുന്നവർ. അതുകൊണ്ടു തന്നെയാവണം, പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു കുടുംബകഥ പറയുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നതും...
ബന്ധങ്ങളുടെ ചരടുകൾ പൊട്ടിച്ച്, എത്തുന്നിടത്തു കൂടു കൂട്ടുന്ന ഒരു സഞ്ചാരിയാവാനല്ല; ഓരോ യാത്രക്കു ശേഷവും സ്വന്തം വേരുകളിലേക്കു മടങ്ങുന്ന, കുടുംബത്തിന്റെ മരുപ്പച്ചയിലൊളിക്കുന്ന ഒരു സാധാരണ മനുഷ്യനാവാനാണു എന്നും മോഹം.
"നിറച്ചാർത്താർന്ന, ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാത്ത" ആകാശമല്ല - അടുക്കളയിലെ തിണ്ണയിൽ, കൊലായിയിലെ കസേരയിൽ, ടിവിക്കു മുൻപിലെ സോഫയിൽ, ഡൈനിങ് ടേബിളിലെ തമാശകളിൽ, ചെറിയ പിണക്കങ്ങളിൽ, പരിമിതികളിൽ...അവിടെയാണ് എന്റെ സ്വർഗ്ഗം.
നന്ദി വിനീത്, നിവിൻ പോളി, രഞ്ജി പണിക്കർ - ഈ ഓർമപ്പെടുത്തലിന്.